പഴഞ്ചൊല്ലുകൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പഴഞ്ചൊല്ലുകൾ, പറഞ്ഞു പഴകിയ ചൊല്ലുകൾ. പൂർവ്വികരുടെ അനുഭവസമ്പത്തിൽ നിന്നുളവായ മുത്തുമണികൾ. ചെറുവാക്യമോ വാക്യങ്ങളോ ആയി കാണപ്പെടുന്ന പഴമൊഴികളിൽ വലിയ ആശയങ്ങൾ അടങ്ങിയിരിക്കുന്നു.

അക്ഷരമാലാക്രമത്തിൽ

വിഷയക്രമത്തിൽ[തിരുത്തുക]

ജീവജാലങ്ങളുമായി ബന്ധപ്പെട്ടവ[തിരുത്തുക]

  1. അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
  2. അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
  3. അടിതെറ്റിയാൽ ആനയും വീഴും
  4. അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
  5. അണ്ണാൻ കുഞ്ഞിനും തന്നാലായത്
  6. അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
  7. അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
  8. അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
  9. അരിയെറിഞ്ഞാൽ ആയിരം കാക്ക
  10. ആടറിയുമോ അങ്ങാടിവാണിഭം
  11. ആടു കിടന്നിടത്ത് പൂട പോലുമില്ല
  12. ആന കൊടുത്താലും ആശ കൊടുക്കരുത്
  13. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
  14. ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
  15. ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
  16. ആന വായിൽ അമ്പഴങ്ങ
  17. ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
  18. ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
  19. ആളുകൂടിയാൽ പാമ്പ് ചാവില്ല
  20. ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
  21. ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
  22. എലിയെ പേടിച്ച് ഇല്ലം ചുടുക
  23. ഏട്ടിലെ പശു പുല്ല് തിന്നുമോ?
  24. ഒരു വെടിക്കു രണ്ടു പക്ഷി
  25. ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
  26. കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.
  27. കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
  28. കാക്ക കുളിച്ചാൽ കൊക്കാകുമോ
  29. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
  30. കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
  31. കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
  32. കുരക്കുന്ന പട്ടി കടിക്കില്ല
  33. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
  34. കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
  35. കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
  36. കൊക്കെത്ര കുളം കണ്ടതാ
  37. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
  38. ഗതികെട്ടാൽ പുലി പുല്ലും തിന്നും
  39. ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
  40. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
  41. ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
  42. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
  43. ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
  44. തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
  45. താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
  46. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
  47. തിരിഞ്ഞു കളിയും മാടിക്കെട്ടും
  48. ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
  49. നടുക്കടലിലും നായ നക്കിയേ കുടിക്കൂ
  50. നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
  51. നിത്യഭ്യാസി ആനയെ എടുക്കും
  52. നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
  53. പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
  54. പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
  55. പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
  56. പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
  57. പണത്തിനു മീതെ പരുന്തും പറക്കില്ല
  58. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
  59. പാണനു് ആന മൂധേവി
  60. പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
  61. പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
  62. പൂച്ചയ്ക്കാര് മണികെട്ടും
  63. പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  64. പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
  65. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
  66. മിണ്ടാപ്പൂച്ച കലമുടക്കും
  67. മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
  68. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
  69. വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
  70. വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിയിട്ടു കാര്യമില്ല.
  71. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത് [പാഠഭേദം]
  72. വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം

സ്ത്രീ-പഴഞ്ചൊല്ലുകളിൽ[തിരുത്തുക]

  1. അച്ചിക്ക്‌ ഇഞ്ചി പക്ഷം, നായർക്ക്‌ കൊഞ്ച്‌ പക്ഷം
  2. അടുക്കള പിണക്കം അടക്കി വയ്ക്കണം
  3. അടുക്കളപ്പെണ്ണിനു അഴകു വേണമോ?
  4. അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
  5. അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
  6. അമ്മയും മകളും പെണ്ണു തന്നെ
  7. അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
  8. അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
  9. അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
  10. അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
  11. അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി
  12. അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
  13. അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
  14. അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
  15. ഇല്ലത്തു പെൺപെറ്റപോലെ
  16. നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
  17. നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
  18. നാരീശാപം ഇളക്കിക്കൂട
  19. നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
  20. പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌
  21. പുത്തനച്ചി പുരപ്പുറം തൂക്കും
  22. പെൺകാര്യം വൻകാര്യം
  23. പെൺചിത്തിര പൊൻചിത്തിര
  24. പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
  25. പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
  26. പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
  27. പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
  28. പെണ്ണിനു പെൺ തന്നെ സ്ത്രീധനം
  29. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
  30. പെണ്ണും കെട്ടി കണ്ണും പൊട്ടി
  31. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
  32. പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
  33. പെൺപിറന്ന വീടു പോലെ
  34. പെൺബുദ്ധി പിൻബുദ്ധി
  35. പെറ്റവൾക്കറിയാം പിള്ളവരുത്തം
  36. മകം പിറന്ന മങ്ക
  37. മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
  38. മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
  39. വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ
  40. വേലക്കള്ളിക്കു പിള്ളസാക്ഷി
  41. സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും

മലബാർ പഴഞ്ചൊല്ലുകൾ[തിരുത്തുക]

ഓണച്ചൊല്ലുകൾ[തിരുത്തുക]

കൃഷിച്ചൊല്ലുകൾ[തിരുത്തുക]

  • ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
  • കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
  • അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
  • അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
  • അമരത്തടത്തിൽ തവള കരയണം
  • ആരിയൻ വിതച്ചാ നവര കൊയ്യാമോ
  • ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
  • ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
  • ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
  • ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
  • ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
  • ഉഴവിൽ തന്നെ കള തീർക്കണം
  • എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • എള്ളിന് ഉഴവ് ഏഴരച്ചാൽ
  • എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
  • എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
  • ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
  • ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • കണ്ടം വിറ്റു കാളയെ വാങ്ങുമോ
  • കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
  • കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
  • കന്നില്ലാത്തവന് കണ്ണില്ല
  • കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
  • കർക്കടകത്തിൽ പത്തില കഴിക്കണം
  • കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
  • കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
  • കല്ലാടും മുറ്റത്ത് നെല്ലാടില്ല
  • കളപറിക്കാത്ത വയലിൽ വിള കാണില്ല
  • കളപറിച്ചാൽ കളം നിറയും
  • കാറ്റുള്ളപ്പോൾ തൂറ്റണം
  • കാർത്തിക കഴിഞ്ഞാൽ മഴയില്ല
  • കാലം നോക്കി കൃഷി
  • കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
  • കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
  • കുംഭത്തിൽ കുടമുരുളും
  • കുംഭത്തിൽ കുടമെടുത്തു നന
  • കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
  • കൂര വിതച്ചാൽ പൊക്കാളിയാവില്ല
  • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
  • കൃഷി വർഷം പോലെ
  • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
  • ചോതികഴിഞ്ഞാൽ ചോദ്യമില്ല
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
  • ഞാറായാൽ ചോറായി
  • തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
  • തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
  • തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
  • തേവുന്നവൻ തന്നെ തിരിക്കണം
  • തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
  • തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
  • ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
  • നട്ടാലേ നേട്ടമുള്ളൂ
  • നല്ല തെങ്ങിനു നാല്പതു‍ മടൽ
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
  • നവര വിതച്ചാൽ തുവര കായ്ക്കുമോ
  • പടുമുളയ്ക്ക് വളം വേണ്ട
  • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
  • പതിരില്ലാത്ത കതിരില്ല
  • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
  • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
  • പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
  • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
  • മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
  • മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
  • മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
  • മണ്ണറിഞ്ഞു വിത്തു്‌
  • മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
  • മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
  • മരമറിഞ്ഞ് കൊടിയിടണം
  • മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
  • മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
  • മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
  • മുതിരയ്ക്ക് മൂന്നു മഴ
  • മുൻവിള പൊൻവിള
  • മുണ്ടകൻ മുങ്ങണം
  • മുളയിലറിയാം വിള
  • മുളയിലേ നുള്ളണമെന്നല്ലേ
  • മുള്ളു നട്ടവൻ സൂക്ഷിക്കണം
  • മേടം തെറ്റിയാൽ മോടൻ തെറ്റി
  • വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
  • വയലു വറ്റി കക്ക വാരാനിരുന്നാലോ
  • വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
  • വളമേറിയാൽ കൂമ്പടയ്ക്കും
  • വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
  • വർഷം പോലെ കൃഷി
  • വിതച്ചതു കൊയ്യും
  • വിത്തുഗുണം പത്തുഗുണം
  • വിത്തുള്ളടത്തു പേരു
  • വിത്താഴം ചെന്നാൽ പത്തായം നിറയും
  • വിത്തിനൊത്ത വിള
  • വിത്തെടുത്തുണ്ണരുതു്
  • വിത്തുവിറ്റുണ്ണരുത്
  • വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
  • വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
  • വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
  • വിളഞ്ഞാൽ കതിർ വളയും
  • വിളയുന്ന വിത്തു മുളയിലറിയാം
  • വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
  • വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
  • വേലിതന്നെ വിളവുതിന്നുക
  • സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
  • കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും

ഞാറ്റുവേല ചൊല്ലുകൾ[തിരുത്തുക]

  • അശ്വതിയിലിട്ട വിത്തും; അച്ഛൻ വളർത്തിയ മക്കളും; ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല
  • ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം
  • മകയിരത്തിൽ മഴ മതിമറയും
  • പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ
  • പുണർതത്തിൽ പുകഞ്ഞ മഴയാണ്
  • പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും
  • പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും
  • ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം
  • അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ
  • അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി
  • അത്തവർഷം അതിശക്തം
  • അത്തവെള്ളം പിത്തവെള്ളം
  • ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല
  • ചോതി കഴിഞ്ഞാൽ ചോദ്യമില്ല (മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം)
  • തിരുവാതിരയിൽ തിരിമുറിയാതെ (മഴ)
  • മകരമഴ മലയാളം മുടിക്കുന്നത്
  • മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും
  • മേടം തെറ്റിയാൽ മോടൻ തെറ്റി

കവി വാക്യങ്ങൾ[തിരുത്തുക]

  1. സ്നേഹമാണഖിലസാരമൂഴിയിൽ ,സ്നേഹസാരമിഹ സത്യമേകമാം - കുമാരനാശാൻ
  2. എണ്ണിയെണ്ണി കുറയുന്നിതായുസ്സും-മണ്ടിമണ്ടി കരേറുന്നു മോഹവും - പൂന്താനം
  3. രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
    തണ്ടുതപ്പിക്ക് സുഖവമില്ലൊരിക്കലും - കുഞ്ചൻ നമ്പ്യാർ
  4. ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും
  5. സമ്പത്ത് കാലത്ത് തൈപത്തു വച്ചാ
    ലാപത്തുകാലത്തു കാ പത്തു തിന്നാം
  6. ചെറുപ്പകാലങ്ങളിലുള്ള ശീലം
    മറക്കുമോ മാനുഷ്യനുള്ളകാലം - കുഞ്ചൻ നമ്പ്യാർ
  7. ഒരു വേള പഴക്കമേറിയാ
    ലിരുളും നല്ല വെളിച്ചമായ് വരാം
    ശരിയായ് മധുരിച്ചിടാം സ്വയം
    പരിശീലിച്ചൊരുകയ്പ്പുതാനുമേ
  8. ഇരുട്ടുകാട്ടിൽ കുടികൊണ്ടിരുന്നാൽ വരുന്നതെല്ലാം പുലിയെന്നു തോന്നും
  9. നമിക്കിലുയരാം നടുകിൽ തിന്നാം
    നൽകുകിൽ നേടീടാം
    നമ്മുക്ക് നാമേ പണിവതു നാകം
    നരകവുമതുപോലെ - ഉള്ളൂർ
  10. എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും
    തണ്ടാമഹൻ ഹന്ത ചമച്ചതില്ല
  11. ആണുങ്ങൾക്ക് പിറന്നവനെങ്കിൽ പ്രാണത്തേക്കാൾ മാനം വലുത്
  12. ചൂട്ടു കത്തിച്ചു കാട്ടീടിൽ കടൽ വെള്ളം തിളയ്ക്കുമോ
  13. പ്രഭാതകാലത്തു പഠിക്കുവോർക്കു
    പ്രഭാമയം ഭാവി ലഭിക്കുമല്ലോ
    പ്രസൂന തുല്യമനവും ലസിക്കും
    പ്രഭാതമേതും കളയല്ലൊരാളും
  14. വായിച്ചാലും വളരും വായിച്ചില്ലേലും വളരും
    വായിച്ചു വളർന്നാൽ വിളയും
    വായിക്കാതെ വളർന്നാൽ വളയും - കുഞ്ഞുണ്ണി
  15. ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴുവോളവും
  16. നാരികൾ നാരികൾ
    വിശ്വവിപത്തിന്റെ
    നാരായ വേരുകൾ
    നാരകീയാഗ്നികൾ
  17. തിങ്കളും താരങ്ങളും തൂവെള്ളികതിർ ചിന്നും-ഒളപ്പമണ്ണ

പലവക[തിരുത്തുക]

അന്യഭാഷ ചൊല്ലുകൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ&oldid=21796" എന്ന താളിൽനിന്ന് ശേഖരിച്ചത്